ഓണക്കിറ്റിലെ ശർക്കരയെ ചൊല്ലി സർവത്ര വിവാദമാണ്. തൂക്കത്തിൽ കൃത്രിമമുണ്ടെന്നും ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾക്ക് പിന്നാലെ ഇപ്പോൾ ശർക്കരയിൽനിന്ന് ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും കണ്ടെത്തി. തിരൂർ പൂക്കയിലെ റേഷൻകടയിൽനിന്ന് തിരുനിലത്ത് സുനിൽകുമാറിന്റെ മകൻ അതുൽ വാങ്ങിയ കിറ്റിലെ ശർക്കര വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കണ്ടത്.
സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്. സർക്കാർ വിതരണത്തിനായി വാങ്ങിയ ശർക്കര പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയയ്ക്കുകയും പകരം അതിനായി പഞ്ചസാര നൽകുകയുംചെയ്തിരുന്നു. എന്നാൽ ഈ ശർക്കര പിൻവലിക്കുന്നതിനുമുമ്പായി വിതരണം ചെയ്തതാകാനാണ് സാധ്യത
Post a Comment